03 July, 2014

വീണ്ടുമൊരു പരീക്ഷ

ഞാന്‍ ഒരഹങ്കാരിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു
 വിശകലനവും പറയേണ്ടതില്ലാത്ത സാഹചര്യങ്ങളില്‍ പോലും
ഞാന്‍ എന്തോ തിരഞ്ഞുകൊണ്ടിരിക്കയാണ്. ലക്ഷ്യമെന്ത് എന്നറിയാത്ത
 ഈ യാത്രയുടെ ലക്‌ഷ്യം തന്നെ ലക്ഷ്യമില്ലായ്കയാണ് എന്ന് ഒരാള്‍ സമര്‍ത്ഥിച്ചാല്‍ അനുകൂലിക്കാതെ വയ്യ. ഊക്കരിയാതെ തുള്ളിയാല്‍
ഊര രണ്ടു തുണ്ടം എന്നൊരു ചൊല്ലുണ്ട് മലബാറില്‍. ആറാം സെമസ്റ്റര്‍ ബി.കോം പരീക്ഷക്ക്‌ തയ്യാറാവുമ്പോള്‍ ഈ ഒരു പ്രതീതിയാണ്.
കണക്കില്‍ കണക്കാണെന്നറിഞ്ഞിട്ടുംഎന്തിനീ കുന്തം പഠിക്കാനിറങ്ങി
എന്ന് ഓര്‍ത്തെടുക്കുമ്പോള്‍ തമാശ തോന്നുന്നു. തലയില്‍ ഒരു വലിയ
 ഭാണ്ഡവും പേറി ഹിമാലയത്തിലേക്ക് നടന്നു ചെന്നിട്ട് ഇനിയെന്ത് എന്ന് കൊട്ടുവായിടുന്ന അവസ്ഥ.



മുന്‍പില്‍ വലിയ മലയാണ്. ഗംഗയും സിന്ധുവും ശിവനും പാര്‍വതിയും ഏറെ അറിഞ്ഞിട്ടുള്ള വലിയ മല. എങ്ങനെയോ ഇവിടം വരെ എത്തി. ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയതാണ് പക്ഷെ ഹിമവാനെ കാണാനായിരുന്നു മോഹം. വന്നടുതപ്പോള്‍ എന്തിനീ വഴിയത്രയും താണ്ടിയെന്നായി ചിന്ത.
കാറ്റിനു പോലും മരവിക്കുന്ന തണുപ്പാണ്.. മരിച്ചതെല്ലാം പിന്നെ
തണുത്തു വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. കാറ്റ് മരിച്ചതായിരിക്കുമോ .....?? 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്‍റെ ആവേശം ..,